Wednesday, July 25, 2012

NDF എന്നാ തീവ്രവാദി സംഘം - 27 കൊലപാതകങ്ങളില്‍ NDF അഥവാ SIMIക്ക് പങ്ക്

SIMI, NDF, Popular Front, സിമി, എന്‍ ഡി എഫ്, പോപ്പുലര്‍ 
സംസ്ഥാനത്ത് 27 കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനും എന്‍. ഡി. എഫിനും പങ്കാളിത്തമുള്ളതായി സര്‍ക്കാര്‍. സി. പി. എം, ആര്‍. എസ്. എസ്. പ്രവര്‍ത്തകര്‍ക്കെതിരെയാണ് അതിക്രമങ്ങള്‍. കൊലപാതകത്തിന്റെ കാരണം വര്‍ഗീയമാണെന്നും ഇന്‍റലിജന്‍സ് എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ ഗവ. പ്ലീഡര്‍ നല്‍കിയ പത്രികയില്‍ പറയുന്നു. മനുഷ്യാവകാശവും ന്യൂനപക്ഷാവകാശവും സംരക്ഷിക്കുകയാണ് ഈ സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യം. എങ്കിലും ഇസ്‌ലാമിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതായി ഇവയുടെ രഹസ്യപ്രവര്‍ത്തനം വ്യക്തമാക്കുന്നുവെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള വിശദീകരണം. എന്‍. ഡി. എഫ് കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ വര്‍ഗീയസംഘടനയായി കണക്കാക്കപ്പെടുമെന്ന് കരുതി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ രാജ്യത്തൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. 2006 ഡിസംബറില്‍ നടന്ന എന്‍.ഡി.എഫ് ഏകോപന യോഗത്തില്‍ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, മണിപ്പൂര്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സംഘടനകള്‍ പങ്കെടുത്തിരുന്നു. സൊസൈറ്റി നിയമപ്രകാരം കാരുണ്യ സംഘടനയായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രചാരണത്തിലും തീവ്രവാദത്തിലും ഏര്‍പ്പെടുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്നും പത്രികയില്‍ പറയുന്നുണ്ട്.   സിമി (സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്‍റ് ഓഫ് ഇന്ത്യ) മറ്റൊരു പേരില്‍ പുനരുജ്ജീവിപ്പിച്ചതാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ഇതിന്റെ നേതാക്കള്‍ക്ക് സിമിയുമായുണ്ടായ ബന്ധം വിലയിരുത്തി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ ചെയര്‍മാന്‍ അബ്ദുള്‍ റഹിമാന്‍ സിമിയുടെ മുന്‍ ദേശീയ സെക്രട്ടറിയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ സിമിയുടെയും സംസ്ഥാന സെക്രട്ടറിയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് ഇ. അബൂബക്കര്‍ സിമിയുടെ ദേശീയ പ്രവര്‍ത്തക സമിതി അംഗമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളിലൊരാളായ പി. കോയ സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്നു.


NDF എന്ന വര്‍ഗീയവിഷവിത്തിനെ നിരോധികേണ്ട കാലം അതിക്രമിച്ചു. നമ്മുടെ സര്‍ക്കാരിന്റെ കപട മതേതരത്വം പിന്നെ ഭരിക്കുന്ന മുസ്ലിം ലീഗിന്റെ വര്‍ഗീയ ചെയ്വും കേരളത്തിനെ വര്‍ഗീയശിദ്ര ശക്തികളുടെ ഈറ്റില്ലം അകിയിട്ടുണ്ട്. ഇവിടെ ആര്‍ക്കും എന്തും ന്യുനപക്ഷ സമുദായത്തിന്റെ (എല്ലാ ന്യുനപക്ഷ സമുദായവും അല്ല, ഒരു പ്രതെയ്ക സമുദായം) പേരില്‍ ചെയ്യാം. ഹിന്ദുക്കള്‍ അടകം ഉള്ള സകല നികൃഷ്ട വര്‍ഗങ്ങളും അത് സഹിച്ചും പൊറുത്തും ജീവിച്ചു കൊള്ളണം. 

വെള്ളാപ്പള്ളി പറഞ്ഞ പോലെ ഒരു ഹിന്ദു ലീഗ് തുടങ്ങേണ്ട സമയം അതിക്രമിച്ചു. 

No comments:

Post a Comment